യുവാക്കള്‍ (#9879)

അല്ലയോ പ്രഭോ! ഈ യുവാവിനെ തേജസ്വിയാക്കൂ. ഈ സാധു ജീവിയുടെ മേല്‍ അവിടുത്തെ കാരുണ്യമേകൂ. അവനില്‍ അങ്ങയുടെ ജ്ഞാനം ചൊരിയൂ. പൊട്ടിവിരിയുന്ന ഓരോ പ്രഭാതത്തിലും അവനു വര്‍ധിത ശക്തിനല്‍കൂ. അങ്ങയുടെ സംരക്ഷണത്തിന്‍റെ തണലില്‍ അവനെ സംരക്ഷിക്കുക. തെറ്റുകളില്‍ നിന്ന് അവന്‍ മുക്തനാകട്ടെ. അങ്ങയുടെ ധര്‍മ്മസേവനത്തിനായി അവന്‍ സ്വയം അര്‍പ്പിക്കട്ടെ! തോന്ന്യാസികളെ നേര്‍വഴി കാണിക്കട്ടെ. ബന്ധനസ്ഥരെ വിമോചിപ്പിക്കട്ടെ. ശ്രദ്ധയില്ലാത്തവരെ ഉണര്‍ത്തട്ടെ. അങ്ങയുടെ സ്മരണയാലും സ്തുതികൊണ്ടും സകലരും അനുഗ്രഹിക്കപ്പെടട്ടെ. അങ്ങ് പ്രബലനും സര്‍വശക്തനും ആണ്.

-`Abdu'l-Bahá
-----------------------

യുവാക്കള്‍ (#9880)

അല്ലയോ കരുണാമയനായ പ്രഭോ! നിസ്സംഗതയുടെ ചക്രവാളത്തില്‍ നിന്ന്, തിളങ്ങി നില്‍ക്കുന്ന ചന്ദ്രനെപ്പോലെ ഹൃദയത്തിന്‍റെയും ആത്മാവിന്‍റെയും ലോകങ്ങളുടെ മേല്‍ തിളക്കം ചൊരിയുകയും, അസ്തിത്വത്തിന്‍റെ ലോകത്തിലെ സവിശേഷതകളില്‍ നിന്ന് സ്വയം മോചിണ്‍തരാവുകയും അനശ്വരതയുടെ സാമ്രാജ്യത്തിലേക്ക് പാഞ്ഞടുക്കുകയും ചെയ്യുന്ന ആത്മാവുകളെ അങ്ങ് പ്രത്യക്ഷപ്പെടുത്തി. അവിടുത്തെ സ്നേഹകാരുണ്യത്തിന്‍റെ സമുദ്രത്തിലുള്ള ഒരു തുള്ളിണ്‍കൊണ്ട്, അവര്‍ തങ്ങളുടെ അനുപമമായ നവോേډഷവും സൗന്ദര്യവും നേടുന്നതുവരെ അവരുടെ ഹൃദയങ്ങളാകുന്ന ഉദ്യാനങ്ങളെ അവിടുന്ന് ആര്‍ദ്രീകരിച്ചു. അവിടുത്തെ ദൈവീക ഐക്യത്തിന്‍റെ വിശുദ്ധസൗരഭ്യം മുഴുവന്‍ ലോകത്തിനുംമേല്‍ അതിന്‍റെ മധുരഗന്ധം ചൊരിണ്‍ഞ്ഞുകൊണ്ട് ഭൂമിയിലെ മേഖലകളെ, സുഗന്ധ സൂചകണ്‍മാക്കാന്‍ കാരണമാക്കിക്കൊണ്ട്, വിദൂരങ്ങളില്‍ പരത്തപ്പെട്ടു.
അല്ലയോ വിശുദ്ധിയുടെ ചൈതന്യമേ, ആ വിശുദ്ധീകരിക്കപ്പെട്ട സത്തകളെപോലെ സ്വതന്ത്രരും ശുദ്ധരും ആയിത്തീരുകയും, അസ്തിത്വത്തിന്‍റെ ലോകത്തെ ഒരു പുതിയ ഉടയാടയും വിസ്മയകരമായ അലങ്കാരവസ്ത്രവും അണിയിക്കുകയും. അങ്ങൊഴികെ മറ്റാരെയും തേടാതിരിക്കുകയും, അവിടുത്തെ സല്‍പ്രീതിയുടെ പാതയൊഴികെ മറ്റൊരു പാതയിലും അടിവെയ്ക്കാതിരിക്കുകയും, അവിടുത്തെ ധര്‍മ്മത്തിന്‍റെ നിഗൂഢതകളൊഴികെ മറ്റൊന്നിനെപ്പറ്റിയും സംസാരിക്കാതിരിക്കുകയും ചെയ്യുന്ന ആത്മാവുകളെ ഉയര്‍ത്തിയാലും
അല്ലയോ കരുണാമയനായ പ്രഭോ! വിശുദ്ധരുടെ ഏറ്റവും ഉന്നത അഭിലാഷമായത് ആര്‍ജിക്കാന്‍ ഈ യുവാവിന് അനുമതി നല്‍കിയാലും. അവിടുത്തെ ബലവത്തായ കൃപയുടെ ചിറകുകള്‍ - നിസ്സംഗതയുടെയും ദൈവീക സഹായത്തിന്‍റെയും ചിറകുകള്‍--അവനു പ്രദാനം ചെയ്താലും. അങ്ങനെ അവന്‍ അവിടുത്തെ മൃദുവായ കാരുണ്യത്തിന്‍റെ അന്തരീക്ഷത്തില്‍ പറന്നുയരട്ടെ; അവിടുത്തെ സ്വര്‍ഗ്ഗീയൗദാര്യങ്ങളുടെ പങ്കുപറ്റുമാറാകട്ടെ, ദൈവിക മാര്‍ഗ്ഗദര്‍ശനത്തിന്‍റെ ഒരു അടയാളവും ഉന്നതസദസ്സിന്‍റെ പതാകയുമായിത്തീരുമാറാകട്ടെ. അങ്ങാണ് ശക്തനും പ്രബലനും ദര്‍ശകനും ശ്രോതാവും.

-`Abdu'l-Bahá
-----------------------

