യാത്ര (#9807)

ദൈവമേ, എന്‍റെ ദൈവമേ! അവിടുത്തെ സ്നേഹണ്‍ത്തിന്‍റെ ചരടില്‍ മുറുകെപ്പിടിച്ചുകൊണ്ട് ഞാന്‍ എന്‍റെ വീട്ടില്‍ നിന്ന് യാത്ര തിരിച്ചിരിക്കുന്നു. ഞാന്‍  എന്നെ സ്വയം അവിടുത്തെ ശ്രദ്ധയിലും സംരക്ഷണണ്‍യിലും വിട്ടിരിക്കുന്നു. മാര്‍ഗ്ഗഭ്രംശരായവരില്‍ നിന്നും അപഥ സഞ്ചാരികളില്‍ നിന്നും ഗര്‍വ്വിഷ്ഠരായ ഓരോ മര്‍ദ്ദകനില്‍നിന്നും അങ്ങയില്‍നിന്ന് അലഞ്ഞു തിരിയുന്ന ഓരോ ദുര്‍വൃത്തനില്‍ നിന്നും, അവിടുത്തെ പ്രിയങ്കരരെ അങ്ങു സംരക്ഷിക്കുന്നത് ഏത് ശക്തിയിലൂടെയാണോ, അങ്ങയുടെ ആ ശക്തിയാല്‍ ഞാന്‍ അങ്ങയോടുപ്രാര്‍ത്ഥിക്കുന്നു; അവിടുത്തെ അനുഗ്രഹത്താലും അവിടുത്തെ കൃപയാലും എന്നെ സുരക്ഷിതനാക്കിയാലും. അവിടുത്തെ ശക്തിയാലും അവിടുത്തെ പ്രബലതയാലും എന്‍റെ ഭവനത്തില്‍ തിരിച്ചെത്താന്‍ എന്നെ പ്രാപ്തനാക്കിയാലും. സത്യമായും സര്‍വ്വശക്തനും വിപദ്രക്ഷകനും സ്വയംവൃത്തിയുമാണങ്ങ്.

-Bahá'u'lláh
-----------------------

യാത്ര (#9808)

ദൈവമേ! ഇപ്പുലരിയില്‍ ഞാനുണര്‍ന്നത് അവിടുത്തെ അനുഗ്രഹം കൊണ്ടത്രെ! അങ്ങയില്‍ എല്ലാവിശ്വാസവും അര്‍പ്പിച്ചുകൊണ്ട് ഞാനിതാ എന്‍റെ വീടുവിട്ടിറങ്ങിയിരിക്കുന്നു. അവിടുത്തെ മേല്‍നോട്ടത്തിനായി ഞാനെന്നെ സ്വയം ഉഴിഞ്ഞുവെച്ചിരിക്കുന്നു. ആകയാല്‍, കരുണാമയനായുള്ളവനേ, എനിക്കായി ഒരിറ്റനുഗ്രഹം തന്നരുളേണമേ! അനുഗൃഹീതനായിട്ടു വേണം അങ്ങയില്‍ വേരൂന്നിയ വിചാരങ്ങളോടെ അങ്ങയുടെ സംരക്ഷണയില്‍ എനിക്കു യാത്ര തുടരാന്‍. അവിടുന്ന് ഇന്നോളം തുണച്ചതുപോലെ, ഇന്നും സുരക്ഷിതമായി എനിക്ക് വീട്ടില്‍ മടങ്ങിപ്പോവാന്‍ കഴിയുന്നതിന്. അങ്ങല്ലാതെ മറ്റൊരു ദൈവമില്ല. അങ്ങ് അദ്വയനാണ്, അനുപമനാണ്, അഖിലജ്ഞനാണ്, അപാരധീയാണ്.

-Bahá'u'lláh
-----------------------

