പ്രബോധനം (#9855)

എന്‍റെ പ്രഭോ, എന്‍റെ ഗുരോ! എന്‍റെ അഭിലാഷമേ, എന്‍റെ ഏറ്റവും പ്രിയങ്കരനേ! സ്വര്‍ഗ്ഗങ്ങളിലും ഭൂമിയിലുമുള്ള എല്ലാറ്റിനും പ്രിയങ്കരനായവനേ! അവിടുത്തെ ഔദാര്യത്തിന്‍റെ സമുദ്രത്തില്‍നിന്നും അവിടുത്തെ പകല്‍ നക്ഷത്രത്തിന്‍റെ സ്വര്‍ഗീയ കാരുണ്യത്തില്‍ നിന്നും, അവിടുത്തെ സ്നേഹത്തിനുവേണ്ടി അനവധി തവണ ഞാന്‍ ശപിക്കപ്പെടുകയും അധിക്ഷേപിക്കപ്പെടുകയും, നിന്ദിക്കപ്പെടുകയും ചെയ്യാനും എന്‍റെ ഈ ശ്രോത്രങ്ങള്‍ "സത്യമായും നിങ്ങള്‍ ബഹായുടെ ജനങ്ങളാണ്" എന്ന മധുരമായ വാക്കുകള്‍ കേള്‍ക്കുന്നതിലൂടെ അനുഗ്രഹിക്കപ്പെടാനും അനുമതി നല്‍കാന്‍ ഞാന്‍ അങ്ങയോടു പ്രാര്‍ത്ഥിക്കുന്നു.

-Bahá'u'lláh
-----------------------

പ്രബോധനം (#9856)

എന്‍റെ ദൈവമേ, അവിടുത്തെ നാമം അതിയായി സ്തുതിക്കപ്പെടട്ടെ. എന്തുകൊണ്ടെന്നാല്‍, ദിനങ്ങളുടെ രാജാവായ ദിനത്തെ - അവിടുത്തെ അതിശ്രേഷ്ഠമായ കുറിപ്പുകളിലൂടെ അവിടുത്തെ തെരഞ്ഞെടുക്കപ്പെട്ടവരോടും അവിടുത്തെ പ്രവാചകരോടും അങ്ങു പ്രഖ്യാപിച്ച ദിനം -- എല്ലാ സൃഷ്ടിക്കപ്പെട്ട വസ്തുക്കളിേډലും അവിടുത്തെ എല്ലാ നാമങ്ങളുടേയും തേജസ്സിന്‍റെ ദീപ്തി അങ്ങു വര്‍ഷിച്ച ദിനം-അങ്ങ് അവതരിപ്പിച്ചു. അങ്ങയുടെ നേര്‍ക്ക് ആരാണോ തിരിഞ്ഞിട്ടുള്ളതും അവിണ്‍ടുത്തെ സന്നിധിയില്‍ പ്രവേശിച്ചിട്ടുള്ളതും അവിടുത്തെ ശബ്ദത്തിന്‍റെ സ്വരബലത്തെ ഗ്രഹിച്ചിട്ടുള്ളതും ആയ അവന്‍റെ അനുഗ്രഹം മഹത്താണ്.
അല്ലയോ എന്‍റെ ദൈവമേ, അങ്ങയുടെ നാമങ്ങളുടെ സാമ്രാജ്യത്തോടുള്ള ആരാധനയില്‍ ആര്‍ക്കു ചുറ്റിലുമാണോ വലംവെക്കുന്നത്, അവന്‍റെ നാമത്താല്‍ ഞാന്‍ അങ്ങയോടു കേണപേക്ഷിക്കുന്നു. അങ്ങയുടെ സേവകര്‍ക്കിടയില്‍ അങ്ങയുടെ വചനത്തെ പ്രകീര്‍ത്തിക്കുന്നതിനും അവിടുത്തെ സൃഷ്ടികള്‍ക്കിടയില്‍ അവിടുത്തെ സ്തുതി ചൊരിയുന്നതിനും അങ്ങനെ അവിടുത്തെ വെളിപാടിന്‍റെ നിര്‍വൃതികള്‍ അവിടുത്തെ ഭൂനിവാസികളുടെയെല്ലാം ആത്മാവുകളെ നിറയ്ക്കുമാറാക്കാനും അങ്ങയ്ക്കു പ്രിയങ്കരരായവരെ അങ്ങു അനുഗ്രഹപൂര്‍വ്വം സഹായിക്കേണമേ.
എന്‍റെ പ്രഭോ! അവിടുത്തെ കാരുണ്യത്തിന്‍റെ ജീവജലങ്ങളിലൂടെ അങ്ങ് അവരെ നയിച്ചിട്ടുള്ളതിനാല്‍, അവിടുത്തെ ഔദാര്യത്താല്‍ അവര്‍ അങ്ങയില്‍ നിന്നും അകറ്റപ്പെടാതിരിക്കാന്‍ അനുമതി നല്‍കിയാലും. അവിടുത്തെ സിംഹാസനത്തിന്‍റെ വാസസ്ഥാനത്തേക്ക് അങ്ങ് അവരെ വിളിപ്പിച്ചിട്ടുള്ളതിനാല്‍ അവിടുത്തെ സ്നേഹകാരുണ്യത്തിലൂടെ അവിടുത്തെ സന്നിധിയില്‍ നിന്നും അവരെ ബഹിഷ്ക്കരിക്കരുതേ. അങ്ങൊഴികെയുള്ള മറ്റെല്ലാറ്റില്‍നിന്നും പൂര്‍ണ്ണമായും നിസ്സംഗമാകുന്നതിനെ അവര്‍ക്കായി താഴേക്കു വര്‍ഷിച്ചാലും. മര്‍ദകന്‍റെ പ്രബലതയോ അവിടുത്തെ അതിമഹനീയവും അതിപ്രബലവുമായ സത്തയില്‍ അവിശ്വസിച്ചിട്ടുള്ളവരുടെ നിര്‍ദേശങ്ങളോ അവരെ അങ്ങയില്‍ നിന്നു പിന്തിരിപ്പിക്കാന്‍ പ്രാപ്തമല്ലാത്ത തരത്തില്‍ അവിടുത്തെ സാമിപ്യത്തിന്‍റെ അന്തരീക്ഷത്തില്‍ പറന്നുയരാന്‍ അവരെ പ്രാപ്തരാക്കിയാലും.

-Bahá'u'lláh
-----------------------

പ്രബോധനം (#9857)

അനുപമനായ ദൈവമേ! അഖിലപാലകനായ പ്രഭോ! അവിടുത്തെ സ്വര്‍ഗ്ഗീയ സൈന്യമത്രേ ഈ ആത്മാക്കള്‍. അവയെ കാത്തുകൊള്ളേണമേ! അങ്ങയുടെ പരമസൈനിക വ്യൂഹത്തിലെ ദളങ്ങള്‍കൊണ്ട് അവയെ വിജയികളാക്കേണമേ! എന്നിട്ടുവേണം അവയിലോരോന്നും ഒരു സൈന്യസംഘമായിത്തീര്‍ന്ന് ദൈവകൃപയിലൂടെയും ദൈവികോപദേശങ്ങളുടെ പ്രഭയിലൂടെയും ഈ നാടുകളെയെല്ലാം ജയിക്കുവാന്‍. ദൈവമേ, അവിടുന്ന് അവര്‍ക്കാശ്രയവും സഹായവും ആകേണമേ!
മരുവിലും, മലയിലും, താഴ്വാരത്തിലും, കാന്താരത്തിലും, പ്രയറികളിലും, ജലധികളിലും, അവിടുന്ന വര്‍ക്ക് വിശ്വാസകേന്ദ്രമാകേണമെ! എന്നിട്ടുവേണം ദിവ്യ സാമ്രാജ്യ ശക്തിയിലൂടെയും പരിശുദ്ധാത്മന്‍റെ ഉച്ഛ്വാസ നിശ്വാസങ്ങളിലൂടെയും അവര്‍ക്ക് ജയാരവം മുഴക്കുവാന്‍. സത്യമായും അങ്ങാണ് സര്‍വ്വശക്തനും സര്‍വ്വജ്ഞനും സര്‍വ്വശ്രോതാവും സര്‍വ്വദര്‍ശകനും.

-`Abdu'l-Bahá
-----------------------

പ്രബോധനം (#9858)

ദൈവമേ, എന്‍റെ ദൈവമേ! അവിടുത്തെ വിശ്വസ്തരായ സേവകരെ സ്നേഹവും മൃദുലഹൃദയവുമുള്ളവരാകാന്‍ സഹായിച്ചാലും. ഭൂമിയിലെ എല്ലാ രാഷ്ട്രങ്ങളുടെയും ഇടയില്‍ അത്യുന്നതങ്ങളിലെ സദസ്സില്‍ നിന്നുവരുന്ന മാര്‍ഗ്ഗനിര്‍ദേശത്തിന്‍റെ പ്രകാശത്തെ പരത്താന്‍ അവരെ സഹായിച്ചാലും. സത്യമായും അങ്ങാണു ശക്തനും, പ്രഭാവമുള്ളവനും, പ്രബലനും, സര്‍വ്വവിജയിയും, എന്നെന്നും ദായകനും. സത്യമായും അങ്ങാണ് ഉദാരമതിയും, സൗമ്യനും, മൃദുലനും, സര്‍വ്വൗദാര്യനിധിയും.

-`Abdu'l-Bahá
-----------------------

പ്രബോധനം (#9859)

എന്‍റെ ദൈവമേ, എന്‍റെ ദൈവമേ! ചിറകൊടിഞ്ഞ ഒരു പതംഗമാണിവന്‍. അതിന്‍റെ പറക്കലാകട്ടെ തീരെ പതുക്കെയാണ്. സമൃദ്ധിയുടെയും മുക്തിയുടെയും പാരമ്യത്തിലേയ്ക്കു പറന്നുയരാനും നിറഞ്ഞ സന്തോഷത്തോടും ആനന്ദത്തോടുംകൂടി അനന്തദ്യോവില്‍ ആകവേ സഞ്ചരിക്കുവാനും അവിടുത്തെ സര്‍വോന്നത നാമത്തില്‍ അവന്‍റെ സ്വരമാധുരി ഉയര്‍ത്തുവാനും ഈ നിമന്ത്രണത്താല്‍ കാതുകള്‍ക്കു പുളകമണിയിക്കാനും അവിടുത്തെ മാര്‍ഗദര്‍ശനത്തിന്‍റെ അടയാളങ്ങള്‍കൊണ്ടു കണ്ണുകള്‍ പ്രദീപ്തമാക്കുവാനും അവനു ശക്തി നല്‍കിയാലും. 
ഈശ്വരാ! ഞാന്‍ ഒറ്റപ്പെട്ടവനും ഏകനും അഗതിയുമാണ്. അങ്ങൊഴികെ മറ്റൊരാശ്രയമില്ല. അങ്ങൊഴിഞ്ഞാരും എനിക്കു സഹായമില്ല. അങ്ങൊഴികെ ആരേയും ശരണം പ്രാപിക്കാനുമില്ല. അവിടുത്തെ സേവയില്‍ എന്നെ സുസ്ഥിതനാക്കിയാലും. അവിടുത്തെ ദിവ്യദൂതരാകുന്ന സൈനിക വ്യൂഹത്താല്‍ എനിക്കു സഹായം നല്‍കേണമേ. അവിടുത്തെ തിരുനാമം ഉയര്‍ത്തിപ്പിടിക്കുന്നതില്‍ എനിക്കു വിജയമരുളേണമേ. അവിടുത്തെ സൃഷ്ടികള്‍ക്ക് അങ്ങയുടെ വിവേകബുദ്ധി ഉപദേശം ചെയ്യുവാന്‍ എനിക്കു കഴിവു നല്‍കേണമേ. അഗതികള്‍ക്കാശ്രയവും സാധുരക്ഷകനും അങ്ങാണല്ലോ. സത്യമായും അങ്ങ് സര്‍വ്വശക്തനും പ്രബലനും അപ്രതിഹതനുമാണ്.

-`Abdu'l-Bahá
-----------------------

പ്രബോധനം (#9860)

എന്‍റെ ദൈവമേ, വചനത്തെ ഉയര്‍ത്തുവാനും തെറ്റും നിഷ്ഫലവുമായതിനെ നിരസിക്കുവാനും സത്യത്തെ സ്ഥാപിക്കുവാനും വിശുദ്ധ വചനങ്ങളെ പുറംനാട്ടില്‍ പരത്താനും രാമണീയകത്വത്തെ വെളിപ്പെടുത്താനും ധര്‍മ്മാനുസാരികളുടെ ഹൃദയങ്ങളില്‍ പ്രഭാതവെളിച്ചം പുലരാന്‍ കാരണമാകാനും അവിടുത്തെ സേവകരെ സഹായിച്ചാലും.
സത്യമായും, അങ്ങാണ് ഉദാരനും ക്ഷമിക്കുന്നവനും.

-`Abdu'l-Bahá
-----------------------

പ്രബോധനം (#9861)

എന്‍റെ ദൈവമേ, എന്‍റെ ദൈവമേ! സത്യമായും ഈ സസ്യം അതിന്‍റെ ഫലം നല്‍കുകയും അതിന്‍റെ കാണ്ഡത്തിേډല്‍ നിവര്‍ന്നു നില്‍ക്കുകയും ചെയ്യുന്നു. സത്യമായും അതു കൃഷിക്കാരെ വിസ്മയ സ്തബ്ദരാക്കുകയും, അസൂയാലുക്കളെ അസ്വസ്ഥരാക്കുകയും ചെയ്തിട്ടുണ്ട്. ദൈവമേ, അവിടുത്തെ ആനുകൂല്യങ്ങളുടെ മേഘങ്ങളില്‍ നിന്നുള്ള പ്രവാഹത്താല്‍ അതിനെ നനച്ചാലും. അവിടുത്തെ സ്ഥലത്തുള്ള പ്രബലമായ കുന്നുകളെപ്പോലെ മഹത്തായ വിളവു കുന്നുകൂടാന്‍ അതിനു കാരണമായാലും. അവിടുത്തെ ഏകത്വത്തിന്‍റെ സാമ്രാജ്യത്തില്‍നിന്നു തിളങ്ങുന്ന രശ്മിയാല്‍ ഹൃദയങ്ങളെ പ്രബുദ്ധമാക്കിയാലും. അവിടുത്തെ കാരുണ്യത്തിന്‍റെ ചിഹ്നങ്ങളെ നോക്കി നേത്രങ്ങളെ പ്രകാശമാനമാക്കിയാലും. അവിടുത്തെ സ്വര്‍ഗ്ഗീയ ഉദ്യാനങ്ങളില്‍ അവിടുത്തെ സ്ഥിരീകരണങ്ങളെ പാടുന്നപക്ഷികളുടെ സ്വരങ്ങള്‍ ശ്രവിച്ച് ശ്രോത്രങ്ങളെ സന്തോഷിപ്പിച്ചാലും. അങ്ങനെ ഈ ആത്മാവുകള്‍ അവിടുത്തെ മാര്‍ഗ്ഗനിര്‍ദേശമാകുന്ന നീര്‍ക്കുഴികളില്‍ നീന്തുന്ന, ദാഹിക്കുന്ന മത്സ്യങ്ങളെപ്പോലെയും അവിടുത്തെ ഔദാര്യമാകുന്ന വനങ്ങളില്‍ ചുറ്റിത്തിരിയുന്ന, വെയിലുകൊണ്ടു കരുവാളിച്ച സിംഹങ്ങളെപ്പോലെയുമാണ്. സത്യമായും അങ്ങാണ് ഔദാര്യനിധിയും ദയാമയനും തേജസ്വിയും ദായകനും.

-`Abdu'l-Bahá
-----------------------

