നവ്-റൂസ് (#9887)

നവ് - റൂസ് (സാഹിത്യപരമായ അര്‍ത്ഥം, നവദിനം), എന്ന ബഹായി പുതുവര്‍ഷം വരുന്നത് വസന്ത സമരാത്രദിനങ്ങളിലാണ്. ഇതു സാധാരണയായി മാര്‍ച്ച് 21 ന് സൂര്യാസ്തമയത്തിനു മുമ്പാണ് ഉണ്ടാകുന്നത്. ബഹായികലണ്ടറില്‍ ബഹാമാസത്തിലെ ബഹാ ദിനത്തിലാണ് നവ്-റൂസ്. നവ്-റൂസ് ഉത്സവം ഉപവാസമാസത്തിന്‍റെ അവസാനത്തെ കുറിക്കുന്നു. ആഘോഷത്തിനും ആതിഥേയത്വത്തിനുമുള്ള സന്തോഷകരമായ സമയമാണിത്. തൊഴിലില്‍ നിന്ന് വിട്ടുനില്‍ക്കേണ്ട ഒരു ബഹായി പുണ്യദിനമാണിത്.
അല്ലയോ എന്‍റെ ദൈവമേ, അങ്ങയോടുള്ള സ്നേഹത്താല്‍ ഉപവാസമനുഷ്ഠിച്ചിട്ടുള്ളവരും അങ്ങയ്ക്ക് അനിഷ്ടപ്രദമായ എല്ലാറ്റില്‍ നിന്നും ഒഴിഞ്ഞു നിന്നവരുണ്‍മായണ്‍വര്‍ക്കുവേണ്ടി ഒരു ഉത്സവമായി നവ് - റൂസിനെ കല്‍പ്പിച്ചിട്ടുള്ളതിന് അങ്ങേയ്ക്കു സ്തുതി. അല്ലയോ എന്‍റെ ദൈവമേ, അങ്ങയുടെ സ്നേഹത്തിന്‍റെ ജ്വാലയും അങ്ങയാല്‍ കല്‍പിക്കപ്പെട്ട ഉപവാസത്താല്‍ സൃഷ്ടിക്കപ്പെട്ട താപവുംകൊണ്ട് അങ്ങയുടെ ധര്‍മ്മത്തിലുള്ളവരെ ജ്വലിപ്പിക്കുമാറാക്കുവാനും, അവിടുത്തെ സ്തുതിയിലും, അവിടുത്തെ സ്മരണയിലും അവരെ മുഴുകിപ്പിക്കുന്നവരാക്കുവാനും അനുവദിച്ചാലും.
അല്ലയോ എന്‍റെ ദൈവമേ, അങ്ങയാല്‍ കല്‍പിക്കപ്പെട്ട ഉപവാസമാകുന്ന ആഭരണത്താല്‍ അങ്ങ് അവരെ വിഭൂഷിതരാക്കിയിട്ടുള്ളതിനാല്‍, അവിടുത്തെ കൃപയും ഉദാരമായ ആനുകൂല്യവും വഴി അവിടുത്തെ സ്വീകാര്യതയാകുന്ന ആഭരണത്താലും കൂടി അവരെ വിഭൂഷിതരാക്കിയാലും. എന്തുണ്‍കൊണ്ടെണ്‍ന്നാല്‍, മനുഷ്യരുടെ പ്രവൃത്തികള്‍ എല്ലാം അവിടുത്തെ സല്‍പ്രീതിയെ ആശ്രയിച്ചും അവിടുത്തെ ആജ്ഞക്കു വ്യവസ്ഥപ്പെടുത്തിയും ആണുള്ളത്. ഉപവാസം അനുഷ്ഠിച്ചിട്ടുള്ള ഒരാളെപ്പോലെ അതു മുടക്കിയവനേയും അങ്ങു കരുതുകയാണെങ്കില്‍ അനശ്വരമായ കാലം മുതല്‍ ഉപവാസം അനുഷ്ഠിച്ചുകൊണ്ടിരുന്നവരില്‍ ഒരുവനായി അത്തരമൊരു മനുഷ്യന്‍ എണ്ണപ്പെടും. ഉപവാസം അനുഷ്ഠിച്ചിട്ടുള്ള ഒരാള്‍ അത് മുടക്കിയെന്ന് അങ്ങു കല്‍പിക്കുകയാണെങ്കില്‍ ആ വ്യക്തി അവിടുത്തെ വെളിപാടിന്‍റെ അലങ്കാരവസ്ത്രത്തെ പൊടികൊണ്ട് മലിനമാകാന്‍ കാരണമാക്കിയിട്ടുള്ളവരുടെ ഇടയില്‍ എണ്ണപ്പെടുകയും ഈ ജീവജല ഉറവയിലെ സ്പടിക ജലത്തില്‍ നിന്ന് അകലെ നീക്കപ്പെടുകയും ചെയ്യുന്നു.
"അവിടുത്തെ കൃത്യങ്ങളില്‍ അങ്ങു സ്തുത്യര്‍ഹനാണ്" എന്ന കൊടി ഉയര്‍ത്തപ്പെട്ടിട്ടുള്ളതും "അവിടുത്തെ കല്‍പനകളില്‍ അങ്ങു അനുസരിക്കപ്പെടേണ്ടവനാണ്" എന്ന പതാക ചുരുള്‍ നിവര്‍ത്തപ്പെട്ടതും ആരില്‍ക്കൂടിയാണോ അവനാണങ്ങ്. അല്ലയോ എന്‍റെ ദൈവമേ, അവിടുത്തെ സേവകര്‍ക്ക് അങ്ങനെ സകലവസ്തുക്കളുടേയും വൈശിഷ്ട്യം അവിടുത്തെ കല്പനയേയും അവിടുത്തെ വചനത്തേയും ആശ്രയിച്ചാണിരിക്കുന്നതെന്നും എല്ലാ പ്രവൃത്തികളുടേയും നډ അവിടുത്തെ അനുമതിയാലും അവിടുത്തെ ഇച്ഛയുടെ സല്‍പ്രീതിയാലും വ്യവസ്ഥപ്പെട്ടിരിക്കുന്നുവെന്നുമുള്ളത് അവിടുത്തെ സേവകര്‍ക്ക് ബോധ്യമാകത്തക്കവിധം അവിടുത്തെ പദവിയെ അവര്‍ക്ക് അറിയുമാറാക്കിയാലും. മനുഷ്യരുടെ പ്രവൃത്തികളുടെ കടിഞ്ഞാണ്‍ അവിടുത്തെ സ്വീകാര്യതയുടേയും അവിടുത്തെ കല്‍പനയുടേയും പിടിയിലാണെന്നുള്ളത് അവര്‍ തിരിച്ചറിയുമാറാകട്ടെ. അങ്ങയുടെ സൗന്ദര്യത്തില്‍ നിന്നും അവരെ യാതൊന്നുകൊണ്ടും ബഹിഷ്ക്കരിക്കുകയില്ല എന്നുള്ളതു അവരെ തെര്യപ്പെടുത്തിയാലും.
"ദൈവാത്മാവായ യേശുവിനെ പുറപ്പെടുവിച്ചവനേ! എല്ലാ സാമ്രാജ്യങ്ങളും അങ്ങയുടേതാണ്" എന്ന് ക്രിസ്തു വിളംബരം ചെയ്തതു ഈ ദിനങ്ങളിലാണ്. അവിടുത്തെ സ്നേഹിതനായ മുഹമ്മദ് ഈ ദിനങ്ങളില്‍ ഇങ്ങനെ ഉറക്കെ പ്രഖ്യാപിച്ചു: "അല്ലയോ ഏറ്റവും പ്രിയങ്കരനേ, അങ്ങു പ്രകീര്‍ത്തിതനാകട്ടെ! എന്തുകൊണ്ടെന്നാല്‍ അങ്ങ് അങ്ങയുടെ സൗന്ദര്യം അനാവരണം ചെയ്യുകയും അങ്ങയുടെ മഹിതമ നാമത്തിന്‍റെ വെളിപാടിന്‍റെ ഇരിപ്പിടം പ്രാപ്യമാക്കാന്‍ കാരണമാകുന്നതിനെ, അങ്ങയുടെ തെരഞ്ഞെടുക്കപ്പെട്ട ഓരോരാള്‍ക്കും വേണ്ടി എഴുതിവെയ്ക്കുകയും ചെയ്തിരിക്കുന്നു; അങ്ങൊഴികെ എല്ലാറ്റില്‍ നിന്നും നിസ്സംഗരായവരും, അങ്ങയുടെ സ്വത്വം പ്രകടമാക്കിയവനും അങ്ങയുടെ ഗുണവിശേഷങ്ങളുടെ പ്രകടഭാവവുമായവന്‍റെ നേര്‍ക്ക് സ്വയം സന്നദ്ധരായി പുറപ്പെട്ടവരും ഒഴികെ എല്ലാവരും മഹിതമനാമത്തിലൂടെ വിലപിക്കുകയും ചെയ്തു." 
അല്ലയോ എന്‍റെ ദൈവമേ, അവിടുത്തെ ശാഖയായവനും അങ്ങയുടെകൂടെയുള്ള എല്ലാവരും അവിടുത്തെ സദസ്സിന്‍റെ സീമകള്‍ക്കുള്ളില്‍ നിന്നുകൊണ്ട് അങ്ങയെ പ്രീതിപ്പെടുത്താനുള്ള അവരുടെ ആകാംഷയില്‍ തങ്ങളുടെ ഉപവാസം അനുഷ്ഠിച്ചതിനുശേഷം ഈ ദിവസം അവസാനിപ്പിച്ചിരിക്കുന്നു. അവനുവേണ്ടിയും അവര്‍ക്കുവേണ്ടിയും, ആ ദിനങ്ങളില്‍ അവിടുത്തെ സന്നിധിയില്‍ പ്രവേശിച്ചിട്ടുള്ള എല്ലാവര്‍ക്കു വേണ്ടിയും അവിടുത്തെ ഗ്രന്ഥത്തില്‍ അങ്ങു വിധിച്ചിട്ടുള്ള എല്ലാ നډകളേയും കല്പിക്കേണമേ. ഈ ജീവിതത്തിലും ഇതിനപ്പുറമുള്ള ജീവിതത്തിലും അവര്‍ക്കു ലാഭമുണ്ടാക്കുന്നതിനെ അവര്‍ക്കായി നല്‍കിയാലും.
അങ്ങു സത്യമായും സര്‍വ്വ വിജ്ഞനും, സര്‍വ്വ വിവേകിയുമാണ്.

-Bahá'u'lláh
-----------------------

