ദൃഢത (#9849)

പ്രഭോ! എന്‍റെ ദൈവമേ! എന്നും വാഴ്ത്തപ്പെട്ടതാകട്ടെ അവിടുത്തെ നാമം! അങ്ങയോടുള്ള സ്നേഹത്തില്‍ സുസ്ഥിതമാവാനും അങ്ങയുടെ ആഹ്ലാദത്തിനു വിധേയമാവാനും അങ്ങയുടെ തിരുവദനത്തില്‍ നയനം നട്ട് അങ്ങയുടെ മഹത്വം വാഴ്ത്താനും ഇടനല്‍കുന്ന ഭൂസ്വര്‍ഗ്ഗങ്ങളെ അവിടുന്ന് മെനഞ്ഞുണ്ടാക്കിയത് ഏവയാലോ, സമസ്ത ചരാചരങ്ങളിലും വ്യാപിച്ച ആ ശക്തി കാരണവും സമസ്ത സൃഷ്ടിയേയും അതിശയിക്കുന്ന ആ അധീശത കാരണവും പരമജ്ഞാനത്തിലുള്‍ണ്‍ച്ചേര്‍ന്ന ആ വചനം കാരണവും അങ്ങയോട് ഞാന്‍ അര്‍ത്ഥിക്കുന്നു. എന്‍റെ ദൈവമേ,~അങ്ങയുടെ സൃഷ്ടികളില്‍ അവിടുത്തെ മുദ്രകള്‍ സവിസ്തരം പതിപ്പിക്കാനും അങ്ങയുടെ സാമ്രാജ്യത്തില്‍ അങ്ങയുടെ വിശ്വാസം സംരക്ഷിക്കാനും ഉള്ള അധികാരം എനിക്ക് നല്‍കേണമേ! അങ്ങയുടെ സൃഷ്ടികളുടെയെല്ലാം വാക്കുകള്‍ക്കപ്പുറത്തേ അങ്ങെപ്പോഴും നിലകൊണ്ടിട്ടുള്ളു. ആ മട്ടിലേ എന്നും നിലകൊള്ളുകയും ചെയ്യൂ. അങ്ങയില്‍ ഞാന്‍ എന്‍റെ വിശ്വാസം മുഴുക്കെ അര്‍പ്പിച്ചിട്ടുണ്ട്. അങ്ങയോട് ഞാന്‍ അഭിമുഖനായിട്ടേയുള്ളൂ. അങ്ങയുടെ സ്നേഹമയമായ അനുഗ്രഹത്തിന്‍റെ ചരടില്‍ ഞാന്‍ പറ്റിപ്പിടിച്ചിട്ടുണ്ട്. അങ്ങയുടെ കാരുണ്യത്തിന്‍റെ നിഴല്‍പാടു നോക്കി ഞാന്‍ കുതികൊണ്ടിട്ടേയുള്ളു. ഒരു നിരാശിതനെയെന്നപോലെ എന്നെ അവിടുത്തെ വാതില്‍പ്പടിക്ക് പുറത്തു നിര്‍ത്തരുതേ! കാരണം, അങ്ങയെ മാത്രമാണ് ഞാനന്വേഷിക്കുന്നത്. എപ്പോഴും പൊറുക്കുന്നവനേ, ഏറ്റവും ഉദാരരൂപനേ, അങ്ങയ്ക്കരികെ മറ്റൊരീശ്വരന്‍റെ നിലനില്‍പ്പില്ലാത്തതാകുന്നു. 
ആര്‍ അങ്ങയെ അറിയുന്നുവോ അവരില്‍ വാത്സല്യനിധിയായവനേ, അങ്ങെന്നും പ്രകീര്‍ത്തിതനാവട്ടെ!

-Bahá'u'lláh
-----------------------

ദൃഢത (#9850)

അവിടുത്തെ സാമിപ്യം എന്‍റെ അഭിലാഷവും, അവിടുത്തെ സന്നിധി എന്‍റെ പ്രതീക്ഷയും, അവിടുത്തെ സ്മരണ എന്‍റെ ആഗ്രഹവും, അവിടുത്തെ തേജസ്സുറ്റ സദസ്സ് എന്‍റെ ലക്ഷ്യവും, അവിടുത്തെ വാസസ്ഥാനം എന്‍റെ ഉദ്ദേശ്യവും, അവിടുത്തെ നാമം എന്‍റെ രോഗശമനവും, അവിടുത്തെ സ്നേഹം എന്‍റെ ഹൃദയ തിളക്കവും, അവിടുത്തെ സേവനം എന്‍റെ അത്യുന്നത ആകാംക്ഷയുമത്രേ. അങ്ങയെ തിരിച്ചറിഞ്ഞിട്ടുള്ളവരെ അങ്ങയെപ്പറ്റിയുള്ള അറിവിന്‍റെ അത്യുദാത്തമായ ഉന്നതങ്ങളില്‍ പറന്നുകയറാന്‍ അങ്ങു പ്രാപ്തരാക്കിയിട്ടുള്ളതും ഭക്തിയോടെ അങ്ങയെ ആരാധിക്കാന്‍ അവിടുത്തെ വിശുദ്ധ ആനുകൂല്യങ്ങളുടെ സദസ്സിന്‍റെ സീമകള്‍ക്കുള്ളിണ്‍ലേക്ക് ആരോഹണം ചെയ്യാന്‍ അധികാരപ്പെടുത്തിയിട്ടുള്ളതുമായ അവിടുത്തെ നാമത്താല്‍ എന്‍റെ മുഖം അവിടുത്തെ വദനത്തിനു നേര്‍ക്കു തിരിക്കാനും എന്‍റെ നേത്രങ്ങള്‍ അങ്ങയുടെ മേല്‍ ഉറപ്പിക്കാനും അവിടുത്തെ തേജസ്സിനെപ്പറ്റി സംസാരിക്കാനും എന്നെ സഹായിക്കാന്‍ ഞാന്‍ അങ്ങയോടു പ്രാര്‍ത്ഥിക്കുന്നു.
എന്‍റെ പ്രഭോ, അങ്ങൊഴികെ മറ്റെല്ലാം വിസ്മരിച്ച് അവിടുത്തെ കാരുണ്യത്തിന്‍റെ പകല്‍ വസന്തത്തിനു നേരെ തിരിഞ്ഞവനും അവിടുത്തെ സദസ്സിന്‍റെ സാമിപ്യത്തിലേക്ക് എത്താമെന്നുള്ള പ്രതീക്ഷയില്‍ അങ്ങൊഴികെയുള്ള മറ്റെല്ലാം മറന്നവനുമാണു ഞാന്‍. അവിടുത്തെ വദനപ്രകാശത്തിന്‍റെ ദീപ്തിയാല്‍ തിളങ്ങുന്ന ഇരിപ്പിടത്തിനു നേര്‍ക്ക് എന്‍റെ നേത്രങ്ങളെ ഉയര്‍ത്തി എന്നെ ശ്രദ്ധിച്ചാലും. എന്‍റെ പ്രിയങ്കരനേ, അവിടുത്തെ ധര്‍മ്മത്തില്‍ ഉറച്ചുനില്‍ക്കാന്‍ എന്നെ പ്രാപ്തനാക്കുന്നതെന്തോ അതിനെ എനിക്കായി താഴേക്കയച്ചു തന്നാലും. അങ്ങനെ അവിശ്വാസികളുടെ സംശയങ്ങള്‍ അങ്ങയ്ക്കു നേരെ തിരിയുന്നതില്‍ നിന്ന് എനിക്ക് വിഘ്നമാകാതിരുന്നേക്കാം. 
സത്യമായും, ശക്തിയുടെ ദൈവവും വിപദ്രക്ഷകനും സര്‍വ്വതേജസ്വിയും സര്‍വ്വപ്രബലനുമാണങ്ങ്.

-Bahá'u'lláh
-----------------------

ദൃഢത (#9851)

ദൈവമേ, എന്‍റെ ദൈവമേ! അങ്ങയുടെ നേരെ പശ്ചാത്താപത്തോടെ ഞാന്‍ തിരിഞ്ഞിരിക്കുന്നു. സത്യമായും, അങ്ങു ക്ഷമിക്കുന്നവനും കാരുണ്യവാനുമാണ്.
ദൈവമേ, എന്‍റെ ദൈവമേ! ഞാന്‍ അങ്ങയിലേക്കു മടങ്ങിയിരിക്കുന്നു. സത്യമായും, അങ്ങ് എന്നെന്നും പൊറുക്കുന്നവനും കരുണാവാരിധിയുമാണ്.
ദൈവമേ, എന്‍റെ ദൈവമേ! അവിടുത്തെ ഔദാര്യത്തിന്‍റെ ചരടില്‍ ഞാന്‍ പറ്റിപ്പിടിച്ചിരിക്കുന്നു. ഭൂസ്വര്‍ഗ്ഗങ്ങളിലുള്ള സകലതിന്‍റെയും കലവറ അങ്ങയോടൊപ്പമാണ്.
ദൈവമേ, എന്‍റെ ദൈവമേ! ഞാന്‍ അങ്ങയിലേക്ക് ത്വരിതപ്പെട്ടിരിക്കുന്നു. അങ്ങ്, തീര്‍ച്ചയായും, ക്ഷമിക്കുന്നവനും കവിഞ്ഞ കാരുണ്യത്തിന്‍റെ പ്രഭുവുമാണ്.
ദൈവമേ, എന്‍റെ ദൈവമേ! അവിടുത്തെ കാരുണ്‍ണ്യത്തിന്‍റെ സ്വര്‍ഗ്ഗീയ വീഞ്ഞിനുവേണ്ടി ഞാന്‍ ദാഹിക്കുന്നു. സത്യമായും, അങ്ങാണ് ദായകനും ഔദാര്യനിധിയും കരുണാമയനും സര്‍വപ്രബലനും.
ദൈവമേ, എന്‍റെ ദൈവമേ! അങ്ങ് അവിടുത്തെ ധര്‍മ്മം വെളിപ്പെടുത്തിയിട്ടുണ്ടെന്നും അവിടുത്തെ വാഗ്ദാനം പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും അവിടുത്തെ കാരുണ്യത്തിന്‍റെ സ്വര്‍ഗ്ഗത്തില്‍ നിന്ന് അവിടുത്തേക്കു പ്രിയങ്കരരായവരുടെ ഹൃദയങ്ങളെ അങ്ങയോടടുപ്പിക്കുന്നതിനെ താഴേക്കയച്ചിട്ടുണ്ടെന്നും എനിക്കു സാക്ഷ്യപ്പെട്ടിരിക്കുന്നു. അവിടുത്തെ ദൃഢതയുള്ള ചരടില്‍ മുറുകെ പിടിച്ചിട്ടുള്ളവനും, അവിടുത്തെ ഉജ്ജ്വലമായ അലങ്കാരവസ്ത്രത്തിന്‍റെ അറ്റത്ത് പറ്റിപ്പിടിച്ചിരിക്കുന്നവനും സൗഖ്യമുള്ളവനാകുന്നു!
സകല സത്തയുടെയും പ്രഭുവും ദൃശ്യവും അദൃശ്യവുമായവയുടെ രാജാവും ആയവനേ, അവിടുത്തെ ശക്തിയാലും അവിടുത്തെ മഹത്വത്താലും അവിടുത്തെ പരമാധികാരത്താലും എന്‍റെ നാമം അവിടുത്തെ തേജസ്സിന്‍റെ തൂലികയാല്‍, അവിടുത്തെ വദനപ്രകാശത്തിലേക്കു തിരിയുന്നതില്‍ നിന്ന് പാപികളുടെ ഫലകങ്ങള്‍ തടയാതിരിക്കുന്ന അവിടുത്തെ ഭക്തിയുള്ളവര്‍ക്കിടയില്‍ രേഖപ്പെടുത്താന്‍ അനുമതി നല്‍കിയാലും. അല്ലയോ പ്രാര്‍ണ്‍ത്ഥന കേള്‍ക്കുന്ന, പ്രാര്‍ത്ഥനക്കുത്തരം നല്‍കുന്ന ദൈവമേ!

-Bahá'u'lláh
-----------------------

ദൃഢത (#9852)

എന്‍റെ ദൈവമേ! സ്തുതിക്കപ്പെടുന്നവനും പ്രകീര്‍ത്തിതനുമാകട്ടെ അവിടുന്ന്! അവിടുത്തെ വിശുദ്ധ സന്നിധി അണയുന്ന ദിനം വേഗംഎത്താനായി അനുമതി നല്‍കിയാലും. അവിടുത്തെ സ്നേഹത്തിന്‍റെയും സല്‍പ്രീതിയുടെയും ശക്തിയാല്‍ ഞങ്ങളുടെ ഹൃദയങ്ങളെ സന്തോഷഭരിതമാക്കിയാലും. അവിടുത്തെ ഇച്ഛയ്ക്കും അവിടുത്തെ വിധിക്കും സ്വമനസ്സാലെ ഞങ്ങള്‍ കീഴടങ്ങത്തക്കവിധം ഞങ്ങളില്‍ ദൃഢതയെ പ്രദാനം ചെയ്താലും. സത്യമായും, അവിടുന്നു സൃഷ്ടിച്ചിട്ടുള്ളതും സൃഷ്ടിക്കാനിരിക്കുന്നതുമായ സകല വസ്തുക്കളേയും അവിടുത്തെ ജ്ഞാനം ആശ്ലേഷണം ചെയ്യുന്നു. നിലനില്‍ക്കാനായി അവിടുന്നു വിളിച്ചതും വിളിക്കാനിരിക്കുന്നതുമായ എന്തിനേയും അവിടുത്തെ സ്വര്‍ഗ്ഗീയശക്തി കവിഞ്ഞു നില്‍ക്കുന്നു. അങ്ങൊഴികെ മറ്റൊരും ആഗ്രഹിക്കപ്പെടേണ്ടതായിട്ടില്ല; അങ്ങൊഴികെ മറ്റാരും സ്തുതിക്കപ്പെടേണ്ടതായിട്ടില്ല; അവിടുത്തെ സല്‍പ്രീതിയൊഴികെ മറ്റൊന്നും സ്നേഹിക്കപ്പെടേണ്ടതായിട്ടുമില്ല.
സത്യമായും, പരമോന്നതനായ ഭരണാധികാരിയും പരമാധികാര സത്യവും വിപദ്രക്ഷകനും, സ്വയം വര്‍ത്തിയുമാണങ്ങ്.

-The Báb
-----------------------

ദൃഢത (#9853)

കരുണാമയനായ ദൈവമേ! അങ്ങ് എന്നെ ഉണര്‍ണ്‍ത്തിയതിലും എന്നെ ബോധവാനാക്കിയതിലും അങ്ങയ്ക്കു സ്തുതി. അങ്ങ് എനിക്ക് കാണുന്ന കണ്ണു തന്നു. കേള്‍ക്കുന്ന ശ്രോത്രത്താല്‍ എന്നെ അനുഗ്രഹിച്ചു. അവിടുത്തെ സാമ്രാജ്യത്തിലേക്ക് എന്നെ നയിച്ചു. അവിടുത്തെ പാതയിലൂടെ എനിക്കു മാര്‍ഗ്ഗനിര്‍ദേശം നല്‍കി. അവിടുന്ന് എനിക്കു നേരായ വഴി കാണിച്ചുതന്നു. രക്ഷാപെട്ടകത്തിനകത്തു പ്രവേശിക്കാന്‍ എനിക്കു കാരണമായി. ദൈവമേ! എന്നെ ദൃഢപ്പെടുത്തിയാലും, എന്നെ ഉറപ്പുള്ളതും വിശ്വസ്തതയുള്ളവനുമാക്കൂ. തീക്ഷ്ണമായ പരീക്ഷണങ്ങളില്‍ നിന്നും എന്നെ സംരക്ഷിച്ചാലും. അവിടുത്തെ ഉടമ്പടിയുടെയും ഒസ്യത്തിന്‍റെയും ശക്തമായ സുരക്ഷാകോട്ടയില്‍ എനിക്ക് അഭയം നല്‍കിയാലും. അങ്ങ് ശക്തനാണ്. അങ്ങു ദര്‍ശകനാണ്. അങ്ങു ശ്രോതാവാണ്.
അല്ലയോ കരുണാമയനായ ദൈവമേ! അവിടുത്തെ സ്നേഹത്തിന്‍റെ വെളിച്ചത്താല്‍ പ്രകാശിക്കുന്ന സ്ഫടികം പോലെയുള്ള ഒരു ഹൃദയം എനിക്കേകിയാലും. അവിടുത്തെ സ്വര്‍ഗ്ഗീയ കാരുണ്യത്തിന്‍റെ വര്‍ഷണത്താല്‍ ഈ ലോകത്തെ ഒരു പനിനീര്‍പ്പൂന്തോപ്പാക്കി മാറ്റുന്ന ചിന്തകളും എനിക്കു പ്രദാനം ചെയ്താലും. 
അങ്ങു കരുണാമയനാണ്, ദയാലുവാണ്, അങ്ങ് മഹത്തായ ദാനശീലമുള്ള ദൈവമാണ്.

-`Abdu'l-Bahá
-----------------------

ദൃഢത (#9854)

അവന്‍ ദൈവമാകുന്നു!
അല്ലയോ, നിസ്തുലനായ ദൈവമേ! അത്യുന്നതങ്ങളിലെ സദസ്സിന്‍റെ സ്ഫടികത്തില്‍ ആ പ്രകാശം ജ്വലിപ്പിച്ചതിനും ആഭാസാമ്രാജ്യമാകുന്ന വാസസ്ഥാനത്തേക്ക് ആ വിശ്വസ്തതയുടെ പക്ഷിയെ നയിച്ചതിനും ഞാന്‍ അങ്ങയ്ക്കു സ്തുതി നല്‍കുന്നു. ആ വിശിഷ്ടമായ നദിയെ അങ്ങു പ്രബലമായ പാരാവാരത്തിലേക്ക് യോജിപ്പിച്ചു, ആ പരക്കുന്ന പ്രകാശത്തിന്‍റെ രശ്മിയെ സത്യസൂര്യനിലേക്കു മടക്കി, അകലത്തിന്‍റെ തടവുകാരനെ പുനരൈക്യത്തിന്‍റെ ഉദ്യാനത്തിലേക്ക് അങ്ങു സ്വാഗതം ചെയ്തു, അവിടുത്തെ വെളിച്ചത്താല്‍ തിളങ്ങുന്ന സ്ഥലങ്ങളില്‍ അവിടുത്തെ സന്നിധിക്കായി അതിയായി അഭിലഷിച്ചു നോക്കുന്നവനെ നയിച്ചു.
അങ്ങു മൃദുവായ സ്നേഹത്തിന്‍റെ പ്രഭുവാണ്. അങ്ങ് അതിയായി അഭിലഷിക്കുന്ന ഹൃദയങ്ങളുടെ അവസാനലക്ഷ്യമാണ്. അങ്ങ് രക്തസാക്ഷിയുടെ ആത്മാവിന്‍റെ പ്രിയങ്കരമായ ആഗ്രഹമാണ്.

-`Abdu'l-Bahá
-----------------------

