കുട്ടികള്‍ (#9764)

എന്‍റെ ദൈവമേ! എന്നെ നയിക്കൂ, എന്നെ സംരക്ഷിക്കൂ, എന്നെയൊരു അത്യുജ്ജ്വല നക്ഷത്രവും പ്രകാശിക്കുന്നൊരു ദീപവും ആക്കിമാറ്റൂ. അങ്ങ് പ്രബലനും സര്‍വ്വശക്തനുമാണ്.

-`Abdu'l-Bahá
-----------------------

കുട്ടികള്‍ (#9765)

ദൈവമേ! ഈ പിഞ്ചു പൈതലിനെ അങ്ങയുടെ സ്നേഹവക്ഷസ്സില്‍ ചേര്‍ത്ത് അവിടുത്തെ കാരുണ്യമാകുന്ന മുലപ്പാലൂട്ടി വളര്‍ത്തേണമേ! അങ്ങയുടെ സ്നേഹമാകുന്ന പനിനീര്‍ പൂന്തോട്ടത്തില്‍ ഈ നവതരുനട്ട് അവിടുത്തെ കാരുണ്യത്തിന്‍റെ ജലധാരയേകി പരിപാലിക്കേണമേ! അതിനെ അവിടുത്തെ സാമ്രാജ്യത്തിലെ ഒരു പൈതലാക്കൂ; അങ്ങു പ്രബലനും ദയാലുവുമാണ്. ദാതാവും ഔദാര്യനിധിയും അതിശയിക്കുന്ന അനുഗ്രഹത്തിന്‍റെ അധീശനുമാണ്.

-`Abdu'l-Bahá
-----------------------

കുട്ടികള്‍ (#9766)

ദൈവമേ! ഈ ശിശുക്കള്‍ക്കു ശിക്ഷണമേകണേ! ഇവര്‍ അങ്ങയുടെ ഉദ്യാനതരുക്കളും വനസ്ഥലി പുഷ്പങ്ങളും അവിടുത്തെ ആരാമത്തിലെ പനിനീര്‍ണ്‍പ്പൂണ്‍ക്കളുമാണ്. അവിടുത്തെ വര്‍ഷം അവരുടെണ്‍മേല്‍ ചൊരിയട്ടെ. അങ്ങയുടെ സ്നേഹണ്‍ത്താല്‍ സത്യസൂര്യന്‍ അവരുടെ മേല്‍ പ്രകാശിക്കട്ടെ. അവിടുത്തെ മൃദുപവനന്‍ അവരെ കുളിര്‍പ്പിക്കയാല്‍ അവര്‍ക്കു ശിക്ഷണം നല്‍കി അവര്‍ വളര്‍ന്നു വലുതായി പരിപൂര്‍ണ്ണ ഭംഗിയില്‍ പരിലസിക്കട്ടെ! ദായകനും കരുണാമയനുമാണങ്ങ്.

-`Abdu'l-Bahá
-----------------------

കുട്ടികള്‍ (#9767)

അല്ലയോ എന്‍റെ പ്രഭോ! അല്ലയോ എന്‍റെ പ്രഭോ!
ഞാനൊരു പിഞ്ചു പൈതലാണ്. അവിടുത്തെ കാരുണ്യത്തിന്‍റെ മുലപ്പാലൂട്ടി പരിപാലിച്ചാലും. അവിടുത്തെ സ്നേഹമാകുന്ന മാറിടത്തില്‍ എന്നെ പരിശീലിപ്പിച്ചാലും. അവിടുത്തെ മാര്‍ഗ്ഗദര്‍ശനമാകുന്ന വിദ്യാലയത്തില്‍ എന്നെ പഠിപ്പിച്ചാലും. അവിടുത്തെ അനുഗ്രഹമാകുന്ന നിഴലിനു താഴെ എന്നെ പോഷിപ്പിച്ചാലും. അന്ധകാരത്തില്‍ നിന്നും എന്നെ മുക്തനാക്കി പ്രകാശിക്കുന്ന ഒരു ദീപമാക്കിമാറ്റിയാലും. സന്താപത്തില്‍നിന്നും എന്നെ മോചിപ്പിച്ചാലും. എന്നെ പനിനീര്‍പൂന്തോട്ടത്തിലെ ഒരു പുഷ്പമാക്കിയാലും-അവിടുത്തെ വാതില്‍പടിക്കല്‍ ഒരു സേവകനാകുവാന്‍ എന്നെ അനുവദിച്ചാലും. അതിനുള്ള മനോഭാവവും ധര്‍മ്മിഷ്ഠന്‍റെ പ്രകൃതവും എനിക്കരുളിയാലും. മാനവലോകത്തിന്‍റെ ഔദാര്യത്തിന് ഒരു ഹേതുവാക്കിയാലും. അനശ്വര ജീവിതത്തിന്‍റെ കിരീടം എന്‍റെ ശിരസ്സില്‍ അണിയിക്കേണമേ.
സത്യമായും അങ്ങാണ് സര്‍വ്വശക്തനും പ്രബലനും ദര്‍ശകനും സര്‍വ്വശ്രോതാവും.

-`Abdu'l-Bahá
-----------------------

കുട്ടികള്‍ (#9768)

അല്ലയോ കരുണാമയനായ പ്രഭോ! ഈ സ്നേഹമയികളായ ശിശുക്കള്‍ അവിടുത്തെ ശക്തിയാകുന്ന കരങ്ങളുടെ കൈവേലകളും അവിടുത്തെ മഹത്വത്തിന്‍റെ വിസ്മയകരമായ ചിഹ്നങ്ങളുമാണ്. ദൈവമേ! ഈ ശിശുക്കളെ സംരക്ഷിക്കൂ. ശിക്ഷണം നേടാന്‍ അവരെ കാരുണ്യപൂര്‍വ്വം സഹായിച്ചാലും. മാനവ ലോകത്തിനു സേവനമര്‍പ്പിക്കാന്‍ അവരെ പ്രാപ്തരാക്കിയാലും. ദൈവമേ! ഈ ശിശുക്കള്‍ മുത്തുകളാണ്; അവിടുത്തെ സ്നേഹകാരുണ്യമാകുന്ന ചിപ്പിക്കുള്ളില്‍ അവര്‍ പോഷിക്കപ്പെടാന്‍ കാരണമാക്കിയാലും. 
അങ്ങാണ് അനുഗ്രഹദായകനും സര്‍വ്വസ്നേഹിയും.

-`Abdu'l-Bahá
-----------------------

കുട്ടികള്‍ (#9769)

ദൈവമേ! ഈ ശിശുക്കളെ ഉത്കൃഷ്ടമായ തരുക്കളാക്കൂ. അവിടുത്തെ ഉടമ്പടിയുടെ ഉദ്യാനത്തില്‍ അവര്‍ വളര്‍ന്ന് വികസിക്കുമാറാകട്ടെ. ആഭാസാമ്രാജ്യത്തിലെ മേഘങ്ങളുടെ വര്‍ഷത്താല്‍ നവോേډഷവും സൗന്ദര്യവും അവര്‍ക്കു പ്രദാനം ചെയ്യട്ടെ. 
അല്ലയോ കരുണാമയനായ പ്രഭോ! ഒരു പിഞ്ചു പൈതലാകുന്ന എന്നെ ഉത്കൃഷ്ടനാക്കിക്കൊണ്ട് ആ സാമ്രാജ്യത്തിലേക്കു ചേര്‍ത്താലും. ഞാന്‍ നശ്വരമാകുന്നു, എന്നെ അനശ്വരമാക്കിയാലും. ഞാന്‍ അധമലോകവാസി ആകുന്നു; എന്നെ ഉന്നതസാമ്രാജ്യത്തിന് ഉടമ ആക്കിയാലും. ദുഃഖിതനായ എന്നെ പ്രത്യാശാഭരിതനാകാന്‍ നിര്‍ബ്ബന്ധിതനാക്കിയാലും. ഭൗതികമായ എന്നെ സ്വര്‍ഗ്ഗീയമാക്കിയാലും. 
അങ്ങനെ അവിടുത്തെ അനന്തമായ അനുഗ്രഹങ്ങള്‍ അവതരിപ്പിക്കുന്നതിനായി എനിക്ക് അവയെ പ്രദാനം ചെയ്താലും. അങ്ങാണ് സര്‍വ്വശക്തനും സ്നേഹമയനും.

-`Abdu'l-Bahá
-----------------------

കുട്ടികള്‍ (#9770)

ദൈവമേ, എന്‍റെ ദൈവമേ! അവിടുത്തെ സ്നേഹമാകുന്ന വക്ഷഃസ്ഥലത്തില്‍ പോഷിപ്പിക്കപ്പെട്ട ശിശുക്കള്‍ക്കു ശിക്ഷണമേകുന്നതിനും, അവിടുത്തെ ധര്‍മ്മത്തെ സേവിക്കുന്നതിനും ഉയര്‍ന്നിട്ടുള്ളവരുടെ സഹായത്തിനും സ്ഥിരീകരണത്തിനുമായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ദൈവമേ! ഈ ശിശുക്കളെ അവിടുത്തെ സാമ്രാജ്യത്തില്‍ പ്രശംസിച്ചാലും; അവിടുത്തെ ജ്ഞാനത്തില്‍ നിന്ന് അവരെ പഠിപ്പിച്ചാലും. അങ്ങ് പ്രബലനും ശക്തനുമാണ്.

-`Abdu'l-Bahá
-----------------------

